
സിനിമ എന്തുമാത്രം മാറി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറായി, ആര്‍ട്ട്, കൊമേഴ്സ്യല്‍, സിനിമാസ്കോപ്പ്, സെവന്റി എംഎം, ത്രീഡി, മെഗാസ്റ്റാര്‍ പടം തുടങ്ങി, ന്യൂ ജനറേഷന് പടം എന്ന ലേബലില്‍ അറിയപ്പെടുന്ന സിനിമകള്‍ വരെ എന്തുമാത്രം ദൃശ്യവിഭാഗങ്ങള്. സിനിമയിലെ രീതികളൊക്കെ മാറി. പക്ഷേ, ഈ മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ നില്‍ക്കുന്നത് ഒന്നേയുള്ളു, പാട്ട്!
നായകനു സന്തോഷം വരുന്നു, അതാ കൂടെവരുന്നു പാട്ട്. ദുഃഖമാണോ, ‘കരയുന്നു പുഴ ചിരിക്കുന്നോ’ അവിടെയും പാട്ടുണ്ട്. നായകന് തത്വചിന്താപരമായി ആലോചിക്കുകയാണോ അവിടെയും പാട്ടുണ്ട്, ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ ചുരുക്കത്തില്‍ പാട്ട് ഒഴിവാക്കിയാല്‍ സിനിമ പൂര്‍ണമാകില്ല.
പന്ത്രണ്ടുവരി
സാധാരണ സിനിമാപ്പാട്ടിന് പന്ത്രണ്ടുവരിയെന്നാണു പൊതുധാരണ. അതില്ക്കൂടാറുമുണ്ട്(കൂടുതലുള്ള വരികള്‍ ചിലപ്പോള്‍ സിനിമയില്‍ കാണണമെന്നു നിര്‍ബന്ധമില്ല). ഇപ്പോഴത്തെ സിനിമയില്‍ പാട്ടിന്റെ വരികള്‍ക്കു കണക്കൊന്നുമില്ല. ട്യൂണിനാണു പ്രാധാന്യം. ട്യൂണിനൊപ്പിച്ചാണ് എഴുത്ത്. ഗാനരംഗങ്ങളില്‍ നായകന് ഇരുപത്തഞ്ചു വരികളെങ്കിലും പാടണമെന്നുണ്ട്. സമ്മതിക്കില്ല. പന്ത്രണ്ടുവരിയില്‍ ഒരോ നാലുവരി കഴിയുമ്പോഴും ആദ്യത്തെ രണ്ടുവരി റിപ്പീറ്റ് ചെയ്യും. ഓരോ നാലു വരിക്കിടയിലും പത്തിരുപത്തഞ്ച് സെക്കന്‍ഡ് ബ്രേക്ക് ടൈം ഉണ്ട്. നായകന് തൊണ്ട ശരിപ്പെടുത്താനും വെള്ളം കുടിക്കാനും വേണ്ടിയാണ്. ആ ഗ്യാപ്പില്‍ മ്യൂസിക് തകര്‍ത്തോളും. ബിജിഎം എന്നാണ് സാങ്കേതിക വാക്ക്